ന്യൂഡല്‍ഹി.ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടി ചോദ്യംചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മെഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മഹുവയ്‌ക്കെതിരായ ആരോപണങ്ങളില്‍ സി.ബി.ഐ ആന്വേഷണവും ആരംഭിച്ചു.
മഹുവ മൊയ്ത്രയുടെ പെരുമാറ്റം എം.പിയെന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ സഭ അംഗീകരിക്കുന്നുവെന്നും അതുകൊണ്ട് അവര്‍ എം.പിയായി തുടരുന്നത് ഉചിതമല്ലെന്നുമായിരുന്നു മഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത്. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല.
പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് 49-കാരിയായ മഹുവ. ബി.ജെ.പിയുടെ കല്യാണ്‍ ചൗബേയെ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് മഹുവ ലോക്‌സഭയിലെത്തിയത്.

