ന്യൂഡല്‍ഹി. ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതിയില്ല. കേരളം നൽകിയ 10 മാതൃകകള്‍ കേന്ദ്ര സർക്കാർ തള്ളി. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല.
വികസിത ഭാരത് എന്ന പ്രമേയത്തിലൂന്നി കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. എന്നാൽ 10 മാതൃകകളും കേന്ദ്രം തള്ളുകയായിരുന്നു. കേരളത്തിന് പുറമെ ആം ആദ്മി ഭരിക്കുന്ന പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കും തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിനും അനുമതി നൽകിയിട്ടില്ല.
റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു.
വിഷയത്തിൽ കേരളം നിലപാട് സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

