കാസര്‍കോട്.പ്രസവത്തിന് പിന്നാലെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു.
നെല്ലിക്കുന്ന് സ്വദേശി ജമാലിന്റെ ഭാര്യയും
ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല - മറിയംബി ദമ്പതികളുടെ മകളുമായ ഫാത്തിമ തസ്‌ലീമ യാണ് മരിച്ചത്.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. സുഖ പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടും രക്തസ്രാവം തടയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെ യുവതിയെ പിന്നീട് മംഗളൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലാവുകയും ഉടൻ മരണം സംഭവിക്കുകയായിരുന്നു.
മക്കള്‍: ലാമിയ(6), ഡാനിഷ്(5).
സഹോദരങ്ങള്‍: ഫസീല, അബ്ദുസമദ്, ഫര്‍സാന.

