കുമ്പള.ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൂറ്റൻ മതിൽ കെട്ടുകൾ ഉയർന്നതോടെ
ക്ഷീരകർഷകർ ഏറെയുള്ള മൊഗ്രാൽ കെ.കെ പുറം നിവാസികൾ ആശങ്കയിലാണ്.
കന്നുകാലികൾക്ക് റോഡ് മുറിച്ച് കടന്നുവരാൻ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റുകളിലെത്തിക്കാനും ഇനി ഏറെ പ്രയാസപ്പെടേണ്ടി വരുമെന്ന് കർഷകരും പറയുന്നു.ഇതിന് പരിഹാരമായില്ലെങ്കിൽ കാർഷികവൃത്തിയിൽ നന്നും പിന്മാറേണ്ട സ്ഥിതിവരുമെന്നാണ് കർഷകരും,ക്ഷീര കർഷകരും പറയുന്നത്.
ഈക്കാര്യം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.
മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം ഉയരം കൂട്ടിയാണ് ദേശീയപാത നിർമിക്കുന്നത്.
ഈ ഭാഗത്ത് പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടുമില്ല. ദേശീയപാതയിൽ നിന്നും കെ.കെ പുറത്തേക്കുള്ള റോഡിന് കുറുകെ "കാറ്റൽ റോഡ്'' സംവിധാനം ഉണ്ടാക്കിയാൽ കർഷകരുടെയും, ക്ഷീരകർഷകരുടെയും ആശങ്കയ്ക്ക് പരിഹാരമാവുമെന്നാണ് പറയുന്നത്.
ഇപ്പോൾതന്നെ ക്ഷീരകർഷകർ കന്നുകാലികളെ ദേശീയപാതയിൽ നിന്ന് റോഡ് മുറിച്ച് കടത്താൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, ദേശീയവേദി പ്രസിഡൻ്റ് വിജയകുമാർ, സെക്രട്ടറി റിയാസ് മൊഗ്രാൽ, മുസ് ലിം ലീഗ് വാർഡ് പ്രസിഡൻ്റ് ടി.കെ ജാഫർ,കെ.കെ പുറം പ്രിയദർശിനി ക്ലബ് സെക്രട്ടറി അഷ്റഫ് കെ.കെ, എന്നിവർ ചേർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം അഷ്റഫ് എം.എൽ.എ,യു.എൽ. സി.സി കുമ്പള ഏരിയ മാനേജർ എന്നിവർക്ക് നിവേദനം നൽകി.
വിഷയം ഗൗരവപൂർവ്വം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.
പടം.കന്നുകാലികളെ ദേശീയപാത മുറിച്ച് കടത്താൻ സഹായിക്കുന്ന ക്ഷീര കർഷകൻ.

