ഉപ്പള. ഉപ്പളയിൽ യുവാവിനു നേരെ ആൾകൂട്ട ആക്രമണം. കൂട്ടികൊണ്ടുപോയ ഒരു സംഘം ക്രൂരമായി മര്‍ദിച്ചു.
ഗുരുതര പരുക്കേറ്റ ബപ്പായ തൊട്ടിയിലെ ഫാറൂഖി(30)നെ ദേർലകട്ടയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ അമ്പാര്‍ സ്വദേശിയായ ഒരാള്‍ ഫാറൂഖിനെ വീട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറില്‍ കൂട്ടിക്കൊണ്ടു പോവുകയും ബംബ്രാണ വയലില്‍ കാത്തിരുന്ന അഞ്ചംഗ സംഘത്തെയും കൂട്ടി അമ്പാര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ നേരം പുലരും വരെ സംഘം മാറിമാറി സൈക്കില്‍ ചെയിന്‍, ഇരുമ്പ് തണ്ട്, പഞ്ച് എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ ദിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് രാവിലെ ആറ് മണിയോടെ സംഘം കാറില്‍ ഫാറൂഖിനെ ബപ്പായതൊട്ടിയിലെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു.
ഫാറൂഖിന്റെ കുടുംബം തിങ്കളാഴ്ച്ച ബന്ധുവീട്ടില്‍ പോയിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അമ്പാര്‍ സ്വദേശി ഉപ്പളയിലെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് മൊബൈൽ സന്ദേശം അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോള്‍ ഫാറൂഖ് അബോധാവസ്ഥയിലായിരുന്നു. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തലക്കും കാലിനുമാണ് സാരമായ പരുക്ക്. സംഭവത്തില്‍ കിരണ്‍, ഇര്‍ഷാദ് എന്നിവര്‍ക്കും മറ്റ് ചിലര്‍ക്കുമെതിരെ പൊലിസ് കേസെടുത്തു

