തിരുവനന്തപുരം. പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കാൻ കർശന നിർദേശം.ആഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്.
ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകും.
കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
അതേ സമയം കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷനും നിർബന്ധമാക്കിയിട്ടുണ്ട്. അതിനിടെ ഒമിക്രോൺ, ജെ എൻ വൻ വാകഭേദത്തിന്റെ വ്യാപനം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു.
ഡൽഹിയിലും ജെ എൻ 1 സ്ഥിരീകരിച്ചു
വളരെ വേഗം പടരുന്ന വകഭേദങ്ങളായ ഇവ ശ്വാസകോശത്തെയാണ് ബാധിക്കുക. ഇതിനോടകം ആശുപത്രികളിൽ ഓക്സിജൻ സംവിധാനം അടക്കം സജ്ജമാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

