കൊച്ചി. വിധവ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയെടുത്ത് അവസാനം കോടതി കയറിയ മറിയക്കുട്ടിയുടെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ വൈകാരിക പ്രതികരണവുമായി ജസ്റ്റിസ് ദേവൻ രാമ ചന്ദ്രൻ.
പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമാണ് പെന്‍ഷന്‍ മുടങ്ങിയതെന്ന വാദം സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഉന്നയിച്ചു. അങ്ങനെയെങ്കില്‍ പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
78 കാരിയായ സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.

