ന്യൂഡല്‍ഹി: പാർലമെൻ്റിൽ പ്രതിപക്ഷ എംപിമാര്‍ക്ക് നേരെ നടപടി തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ച ലോക്‌സഭയില്‍ രണ്ട് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ തോമസ് ചാഴിക്കാടൻ, എ.എം.ആരിഫ് എന്നിവരെ ഒടുവിലായി സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് പിടിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതായി ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്.
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ ആറുദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കൂട്ടസസ്‌പെന്‍ഷന്‍ നടപടി. ഇതുവരെ 143 എംപിമാരെയാണ് ഇരുസഭകളില്‍ നിന്നുമായി സസ്‌പെന്‍ഡ് ചെയ്തത്.
ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി, എം.കെ.രാഘവന്‍ എന്നിവരും രാജ്യസഭയില്‍ എളമരം കരീം അബ്ദുള്‍ വഹാബ് എന്നിവരുമാണ് നടപടി നേരിടാത്തവര്‍.

