മൊഗ്രാൽ. മൊഗ്രാൽ കടവത്ത് പ്രദേശത്ത് മരണം സംഭവിച്ചാൽ മയ്യിത്ത് എങ്ങനെ പള്ളി വളപ്പിൽ എത്തിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എല്ലായിടത്തും വഴികൾ അടച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ദേശീയപാതയിൽ പുരോഗമിക്കുന്നത്. ഇവിടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. പ്രദേശങ്ങളൊക്കെ ഇതിനോടകം കാണാൻ പറ്റാത്ത വിധത്തിൽ കിഴക്ക് - പടിഞാറായി മാറി കഴിഞ്ഞു.
മൊഗ്രാൽ കടവത്ത് നിന്ന് നടപ്പാത വഴി ഹൈവേയിലുള്ള ജുമാമസ്ജിദ് റോഡിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് ഇപ്പോൾ ദേശീയപാത നിർമാണത്തെ തുടർന്ന് അടഞ്ഞിരിക്കുന്നത്. ഇവിടെനിന്ന് മയ്യിത്ത് പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും, വയോധികർക്ക് അടക്കമുള്ളവർക്ക് പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകാനും, വിദ്യാർഥികൾക്ക് ബസ് കാത്തുനിൽക്കാനും പ്രയാസപ്പെടുകയാണ്.
ഈ ഭാഗത്ത് ജുമാ മസ്ജിദ് റോഡിന് സമാനമായി അണ്ടർ പാസേജ് വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പാതയുടെ നിർമാണം ഉയരം കൂട്ടിയായതിനാൽ അണ്ടർ പാസേജ് സാധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് സംബന്ധിച്ച് നേരത്തെ പ്രദേശവാസികളായ എം.ജിഎ. റഹ്മാൻ, ടി.എംസുഹൈബ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിലുള്ള ദേശീയപാത എംപ്ലിമെന്റ് പ്രൊജക്റ്റ് ഡയറക്ടർക്കും, എം.പി, എം.എൽ.എ ജനപ്രതിനിധികൾക്കും, പിന്നാലെ നവകേരള സദസ്സിൽ വാർഡ് മെമ്പർ റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
പടം.വഴിയടഞ്ഞതിനെ തുടർന്ന് മയ്യത്ത് മെമ്പർസ്ഥാനിൽ എത്തിക്കാൻ പ്രയാസപ്പെടുന്ന നാട്ടുകാർ.

