ന്യൂഡല്‍ഹി.പഴയ പോലെ ആശുപത്രികൾക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിക്കാൻ സാധിക്കില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമായ
മര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയില്ല. ഐ.സി.യുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെങ്കിലും രോഗിയെ ആശുപത്രികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുതെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു.
24 വിദഗ്ധര്‍ ചേര്‍ന്നാണ് മാര്‍ഗനിര്‍ദ്ദേശത്തിന് രൂപം നല്‍കിയത്.
അവയവങ്ങള്‍ ഗുരുതരമായി തകരാറിലാകുക, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നില്‍ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐ.സി.യു. പ്രവേശനത്തിന്റെ മാനദണ്ഡം. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം, വെന്റിലേര്‍ ആവശ്യമായ സാഹചര്യം, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ ഐ.സി.യു. പ്രവേശനത്തിന്റെ മാനദണ്ഡങ്ങളായി പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
രോഗികളുടെ സമ്മതം കൂടാതെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിനെതിരേ വ്യാപക പരാതി ഉയർന്നു വന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്.

