തിരുവനന്തപുരം.അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച്,
ജസ്ന തിരോധാനക്കേസ് സിബിഐ അവസാനിപ്പിച്ചു
ജസ്നയെ കുറിച്ച് യാതൊരു വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. നിർണയക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കി.
കേസിൽ രണ്ടുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇരുവർക്കും ജസ്നയുടെ തിരോധാനത്തില്‍ പങ്കില്ലെന്നാണ് റിപ്പോർട്ട്.
കോട്ടയം കാഞ്ഞിരപ്പള്ളി എസ്. ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലിസിന്‍റെ നിരവധി അന്വേഷണങ്ങൾ നടന്നുവെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ ജസ്ന കേസ് അടഞ്ഞ അധ്യായമായി.
അതേ സമയം സി.ബി.ഐ കേസ് അവസാനിപ്പിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ കുടുംബം തയ്യാറായില്ല.

