മൊഗ്രാൽ. മംഗളൂരു- കോഴിക്കോട് ഭാഗത്തേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കുന്ന കാര്യം റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെ റെയിൽപ്പാളങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന നടപടി വേഗത്തിലാക്കി റെയിൽവേ.
മൊഗ്രാൽ കൊപ്പളം ജുമാ മസ്ജിദ് റോഡ് അടച്ചതിന് പിന്നാലെ മൊഗ്രാൽ മീലാദ് നഗറിലേയും പാളം മുറിച്ച് കിടക്കുന്നത് തടഞ്ഞു കൊണ്ടാണ് റെയിൽവേയുടെ രണ്ടാമത്തെ നടപടി.
ഇത് തീരദേശത്തെ നാങ്കി കടപ്പുറത്തെയും, ഗാന്ധിനഗർ എസ്.സി കോളനിയിലെയും നൂറുകണക്കിന് വിദ്യാർഥികളെ ദുരിതത്തിലാക്കും.
മീലാദ് നഗറിൽ റെയിൽപ്പാളം മുറിച്ചു കടക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് ചവിട്ടുപടികൾ പൊളിച്ചുമാറ്റിയാണ് റെയിൽവേ ജീവനക്കാർ വഴി തടസപ്പെടുത്തിയിരിക്കുന്നത്.
കൊപ്പളം ജുമാ മസ്ജിദ് റോഡ് വഴിയടച്ചപ്പോൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താത്തതാണ് ഇത്തരത്തിൽ മൊഗ്രാലിലെ മുഴുവൻ വഴികളും അടച്ചിടാൻ റെയിൽവേ അധികൃതർ തയ്യാറായതെന്നാണ് നാട്ടുകാർ പറയുന്നത്.

