ന്യൂഡല്‍ഹി.ലോക്‌സഭാ തെരഞ്ഞൈടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടിക ബി.ജെ.പി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ മത്സരിച്ചേക്കും.
സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ഥികളാണുള്ളത്.
കേരളത്തില്‍ 12 സീറ്റില്‍ ബിജെപി മത്സരിക്കും.
കാസർകോട് കന്നട മേഖലയിൽ നിന്നുള്ള എം.എൽ. അശ്വിനിയാണ് മത്സര രംഗത്തിറങ്ങുക.
രഘുനാഥ്: കണ്ണൂര്‍, പ്രഫുല്‍ കൃഷ്ണ :വടകര , എം.ടി രമേശ്: കോഴിക്കോട്, മലപ്പുറം:എം. അബ്ദുസ്സലാം , നിവേദിത സുബ്രമണ്യം; പൊന്നാനി , സി. കൃഷ്ണകുമാര്‍: പാലക്കാട്, സുരേഷ് ഗോപി: തൃശൂര്‍ ,ശോഭാ സുരേന്ദ്രന്‍: ആലപ്പുഴ , അനില്‍ ആന്റണി:പത്തനംതിട്ട , വി. മുരളീധരന്‍: ആറ്റിങ്ങല്‍ , രാജീവ് ചന്ദ്രശേഖര്‍: തിരുവനന്തപുരം, എന്നിങ്ങനെയാണ് കേരളത്തില്‍നിന്ന് മത്സരിക്കുന്നവര്‍.
34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. അതേസമയം, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഇത് മൂന്നാം തവണയാണ് ഇവിടെ നരേന്ദ്ര മോദി ജനവിധി തേടുന്നത്.

